Wednesday, August 26, 2009

കാള വേല

ഓണക്കാലമല്ലേ.. ഒരു നാടന്‍പാട്ട് ആയ്ക്കോട്ടെ..

കഴിഞ്ഞ ദിവസം എളവള്ളി ഷാപ്പിനു മുന്നില്‍ വെച്ച് കോരച്ചനെ കണ്ടിരുന്നു. കോരച്ചനു അപ്പോള്‍ എന്നോട് ഭയങ്കര ഇഷ്ടം. ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നത് ശരിയല്ലല്ലോ.. പ്രത്യേകിച്ചു വയസ്സായവരുടെ.. ഷാപ്പിലെ സപ്ലയര്‍ കം മെയിന്‍ കുക്കായ വിശാലാക്ഷി(യക്ഷിയെന്ന് കോരച്ചന്‍ ഇടയ്ക്കിടെ കണ്ണിറുക്കി ചെവിയില്‍ പറയുന്ന കക്ഷിതന്നെ) ചേച്ചിയുടെ സ്പെഷല്‍ ഒണക്കമീന്‍ ഫ്രൈ ചെമ്പട്ടുപുതച്ച എണ്ണം പറഞ്ഞ പല്ലുകള്‍ക്കിടയില്‍ ഓരോന്നായി എടുത്തുവെയ്ക്കുമ്പോള്‍ പാടിയ ഒരു നാടന്‍ പാട്ടാണിത്..
വാ മൊഴിയില്‍ നിന്നും വരമൊഴിയിലേക്കാക്കിയതിന്റെ ചില പ്രശ്നങ്ങളുണ്ട്.



പാള കൊണ്ടല്ലോ കാള
കാള കഴുത്തില് മാല
വള്ളി ചരടില് കോര്‍ത്ത്
മെല്ലെ നടക്കുന്നു മോള്
പുല്ലരിയാനൊന്നും വയ്യ
നെല്ല് കടിക്കല്ലേ കാളേ

പാറോമ്മ കണ്ടാല്‍ പിരാകും
വേഗം നടക്കെടി കാളേ
പടികടന്നപ്പുറം മോള്
പടിയിലുടക്കിയ്യ കാള

വേഗം നടക്കെടി കാളേ
വെയില് മൂക്കുന്നെടി വേഗം
പുല്ലു പറിച്ചുകാണിച്ചു
പാടത്തിറങ്ങി വലിച്ചു
പാള കുരുങ്ങിക്കിടപ്പൂ
മോളറിയുന്നില്ല പാവം

പിന്നെ തിരിച്ചു നടന്നു
ഒന്നു കൊടുത്തു തലയ്ക്ക്
പാവാടത്തുമ്പില്‍ പിടിച്ച്
ഉമ്മറത്തൂണില്‍ തളച്ചു

ചാടിക്കളിക്കാതെ നിന്നോ
കാടിയെടുക്കട്ടെ ഞാനും
കണ്ണന്‍ ചിരട്ടയീല്‍ വെള്ളം
ഇറയത്ത് കൊണ്ട് വെയ്ക്കുന്നു
കയ്യതിലിട്ട് കലക്കി
പയ്യെ വിളിപ്പു കുടിക്കാന്‍
കിട്ടുന്ന നേരം കുടിച്ചോ
അല്ല്ങ്കിലാടിന്ന് കേട്ടോ

ഒക്കെയും നോക്കിച്ചിരിച്ച്
മോളേ ഞാന്‍ വാരിയെടുത്തു
നല്ലമോളിങ്ങിനെ വേണം
എല്ലാ പഠിച്ചു വളരാന്‍..

പ്രമേഹ രോഗികളേ ഇതിലേ.. ഇതിലേ..


രണ്ടുമാസം കഴിഞ്ഞാല്‍ ഇന്ത്യാ മഹാരാജ്യത്ത് പഞ്ചാരയില്ലാതാവും.... ബേക്കറികള്‍ പഞ്ചസാരയില്ലാതെ ഷുഗര്‍ലെസ് കേക്കുകള്‍, ലഡു, ജിലേബി എന്നിവയുണ്ടാക്കിത്തുടങ്ങും..
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട...