Wednesday, July 30, 2008

ഭരതനില്ലാത്ത പത്തുവര്‍ഷങ്ങള്‍




നമ്മുടെ സ്വപ്നങ്ങള്ക്ക് എത്ര വര്ണ്ണങ്ങളുണ്ടെന്ന് നമുക്ക് കാണിച്ഛു തന്ന ചലച്ചിത്രകാരനാണ് ഭരതന്...

ഓര്മ്മകളില് ദൃശ്യവസന്തത്തിന്റെ ഇതളുകള് വിരിച്ചിട്ട് പത്തുവര്ഷങ്ങള് കടന്നുപോയിരിക്കുന്നു..

പലതും പറയാന് മടിക്കുന്ന നമ്മുടെയെല്ലാം കാപട്യങ്ങള്ക്കുമേലെയാണ് പച്ചയായ മോഹങ്ങളുടെ ബ്രഷുകൊണ്ട് ഭരതേട്ടന് ഒരു പാട് സ്വപ്നങ്ങള് വരച്ഛിട്ടത്..

മണ്ണിന്റെ ചൂടിനും പെണ്ണിന്റെ ചൂരിനും നിറങ്ങളുണ്ടെന്ന് അങ്ങനെ നമ്മളറിഞ്ഞു.. ആ നിറങ്ങള്ക്ക് സംഗീതമുണ്ടെന്നും..

ഭരതനു സമം ഭരതന് മാത്രം..

ഇന്നലെ ഭരതന്റെ പത്താം ചരമവാര്ഷികം സാംസ്കാരിക നഗരത്തില് സ്മൃതിയുടെ കേളികൊട്ടായി. ഭരതനെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മമായി. ഒപ്പം കഴിഞ്ഞ വര്ഷം ഭരതന് സ്മൃതി ഉദ്ഘാടനം ചെയ്ത ഭരത് ഗോപിയോടുള്ള സ്മൃതിയും പങ്കുവെച്ചു. സമൂഹത്തിന്റെ നാനാത്തുറയിലുള്ളവര് ഒത്തു ചേര്ന്നു.

കാവാലം നാരായണപ്പണിക്കര് മുതല് ജയരാജ് വാര്യര് വരെ എല്ലാതലമുറയിലെയും ഭരതന്റെ സ്മൃതി പങ്കുവെക്കാനെത്തിച്ചേര്ന്നു.

ഫൈന് ആര്ട്സ് കോളജിലെ വിദ്യാര്ത്ഥികള് വരച്ച ചിത്രങ്ങളും ഭരതന്റെ പ്രതിമയും പ്രദര്ശിപ്പിച്ഛു.

പിന്നീട് നടന്ന ഭരത സ്മൃതിയില് പലരും ഓര്മ്മകള് പങ്കുവെച്ചു.

കമല് :- മനസിന്റെ പരിണാമത്തിലെവിടെയോ വല്ലാതെ സ്വാധീനം ചെലുത്തിയ ഭരതേട്ടന്റെ സിനിമകളാണ് പ്രയാണം, ആരവം, ഓര്മ്മയ്ക്കായ്..മലയാള സിനിമയ്ക്ക് അഭൌമമായ സുഗന്ധം പരത്തി മൃതിയുടെ ഏതോ കോണുകളിലേക്ക് ചേക്കേറിയപ്പോള് മലയാളത്തിന്റെ പുണ്യമാണ് നഷ്ടപ്പെട്ടത്.

കാവാലം :- അകക്കണ്ണുകൊണ്ട് ശ്രദ്ധിച്ചാല് , ഉള്ക്കാതുകൊണ്ട് സൂക്ഷ്മമായി കാതോര്ത്താല് കാണാം, കേള്ക്കാം, അറിയാം പ്രപഞ്ചത്തിന്റെ തുടിതാളത്തിലാണ് ആ മനസ്സ് സ്പന്ദിക്കുന്നതും വിരലുകള് ചലിക്കുന്നതു. സൃഷ്ടിയുടെ തുടിതാളപ്പെരുക്കത്തിനൊരു വായ്ത്താരിയയി സ്വന്തം സത്ത സമര്പ്പിച്ച ജന്മമായിരുന്നു ഭരതന്റേത്.

ഐ.വി.ശശി :- ഭരതന് ആരായിരുന്നു മലയാളത്തിനു എന്നതിന് ഭരതനില്ലാതെ കടന്നുപോയ 10 വര്ഷങ്ങള് സാക്ഷ്യം വഹികുന്നു.

ജോണ്പോള് :- തിരക്കഥയും സിനിമയുടെ പുതിയ വെളിപാടുകളിലേക്കും വിസ്മയങ്ങളിലേക്കും സാധ്യതകളിലേക്ക് കടന്നു ചെല്ലണമെന്ന് എന്നെ പഠിപ്പിച്ചത് ഭരതനാണ്.

ഭരതന്റെ ചിത്രങ്ങള് :

പ്രയാണം, ഗുരുവായൂര് കേശവന്, ആരവം, അണിയറ, രതിനിര്വ്വേദം, തകര, ചാമരം, ലോറി, ചാട്ട, പറങ്കിമല,നിദ്ര, പാര്വ്വതി,മര്മ്മരം,ഓര്മ്മക്കായി, ഈണം,കാറ്റത്തെകിളിക്കൂട്, എന്റെ ഉപാസന, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോടുകാതോരം, ചിലമ്പ്, പ്രണാമം,നീലക്കുറിഞ്ഞിപൂത്തപ്പോള്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സന്ധ്യമയങ്ങും നേരം, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, മാളൂട്ടി, താഴ്വാരം,അമരം, കേളി, ചമയം, പാഥേയം, വെങ്കലം, ദേവരാഗം, മഞ്ജീരധ്വനി, ചുരം.

ചിത്രപ്രദര്‍ശനത്തിന്റെ ബോര്‍ഡ്




കലാധരന്‍, സി.ന്‍. കരുണാകരന്‍

സി.എന്‍. കരുണാകരന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു.
ഫൈന്‍ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍.

























Monday, July 28, 2008

വാ‍ട്ടര്‍ ബൈക്



മഴയില്ലാ മഴയില്ലാ എന്ന് എപ്പോഴും പരാതി.. ഒരൊറ്റ മഴ പെയ്തപ്പോഴേയ്ക്കും ഇങ്ങനെ ..

Thursday, July 10, 2008

തലയിലൊരാല്‍




ആസനത്തില്‍ വാല്‍മുളയ്ക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് തലയില്‍ ആലു മുളച്ചതാണ്. രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന എന്‍.എച് 47 ലെ (ആമ്പല്ലൂര്‍ ജംങ്ഷന്‍) ഒരു ഓട്ടുകമ്പനിയുടെ മുകളില്‍ ആലു മുളച്ചപ്പോള്‍..