Monday, April 16, 2007

മാപ്രാണം ഷാപ്പും ചാത്തനും.

അല്ലെങ്കിലും ഇരിങ്ങാലക്കുട എനിക്കത്ര പഥ്യമുള്ള സ്ഥലമല്ല. ഡോണ്‍ബോസ്കോയുടെ അടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ചിലരോടെങ്കിലും പലപ്പോഴും അത് പ്രകടിപ്പിക്കേണ്ടി വന്നിട്ടുമുണ്ട്.. അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ വലിയ വീട്ടില്‍ അന്ത്രുവോ കുണ്ടുപറമ്പില്‍ ഉലഹന്നാനോ ആലുമ്മൂട്ടിലെ വിനയനോ ഉള്‍പ്പെട്ടത് തികച്ചും യാദൃശ്ചികം മാത്രം.

കൊല്ലാട്ടിക്കാരുടെ പറമ്പിനടുത്തുള്ള രാമേട്ടന്റെ ചായപ്പീടികയിലെ വടയുടെ എണ്ണം അന്ത്രുവിന്റെ വരവു നീളുന്തോറും കുറഞ്ഞു തുടങ്ങിയിരുന്നു. കാലത്ത് തന്നെ അന്ത്രുവുമായി ഒരു അത്യാവശ്യകാര്യം സാധിക്കാന്‍ എത്തിയതാണ് ഞാനും ബിജുക്കുട്ടനും. പെരിങ്ങോട്ടുകരയില്‍ നിന്നും പെട്രോളടിക്കുമ്പോഴാണ് ബിജുക്കുട്ടന്‍ ചാത്തനെ ദര്‍ശിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ചത്. അപ്പോള്‍ തന്നെ അവന്‍ പറഞ്ഞു ഇന്നത്തെ പരിപാടികളെല്ലാം കുഴഞ്ഞുമറിയുമെന്നു. അല്ലെങ്കില്‍ ഈ അന്ത്രുവിനെയും നോക്കി കാലത്ത് പത്തരമുതല്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമോ . മൊബൈലിനു റേഞ്ചില്ലാത്ത ഏതോ സ്ഥലത്ത് കുരുങ്ങിക്കിടക്കുകയാവും അന്ത്രു. പന്ത്രണ്ടുമണിയായിട്ടും അന്ത്രുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അപ്പോഴാണ് ബിജുക്കുട്ടനു ഐഡിയ മുളച്ചത്. മാപ്രാണത്തെ ലാല്‍ ആശുപത്രിയുടെ അടുത്തുള്ള ഒരു കല്യാണമണ്ഡപത്തിന്റെ ഓഫീസില്‍ ചിലപ്പോള്‍ അന്ത്രു ചെന്നിരിക്കാറുണ്ടെന്ന്. പിന്നെ വേറൊന്നും നോക്കാതെ മാപ്രാണത്തേക്ക് വിട്ടു വണ്ടി.

മാപ്രാണത്തെത്തി പ്രസ്തുത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അന്ത്രുവിനെ അവര്‍ അറിയുകപോലുമില്ലെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ ബിജുക്കുട്ടന് മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നിയതാണ്. അവന്‍ പഴയ ബിജുക്കുട്ടനല്ലാത്തതുകൊണ്ടും ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്തതുകൊണ്ടും ഞാന്‍ രോഷം കടിച്ചമര്‍ത്തി ആക്സലറേറ്ററില്‍ കാലമര്‍ത്തി.

മാപ്രാണം സെന്ററിനു തൊട്ടുമുന്‍പുള്ള ഒഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ ബിജുക്കുട്ടന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
‘എന്തിനാണ്ടാ ഇബടെ നിര്‍ത്തണേ..’
‘മനുഷ്യനു മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് നേരം കൊറെയായി.. ഇനി ഇതു കഴിഞ്ഞിട്ട് ബാക്കി കാര്യം..’
വെറുതെയല്ല.. ഞാനവിടെ ടെന്‍ഷടിച്ചിരിക്കുന്ന സമയം മുഴുവന്‍ അടുത്തുള്ള പെട്ടിക്കടകളിലെ സെവന്‍ അപ്പിന്റെയും പെപ്സിയുടെയും എണ്ണമെടുക്കുകയായിരുന്നു ബിജുക്കുട്ടന്‍. കാലത്ത് ചെറിയമ്മയുണ്ടാക്കിയ കഞ്ഞിയും പയറും പ്ലേറ്റു വെടിപ്പാക്കി കയറ്റിയിട്ടാണിവിനങ്ങനെ.
ഒന്നാം ക്ലാസില്‍ പോയി തിരിച്ച് കാറിലേക്ക് കയറുമ്പോഴാണ് ബിജുക്കുട്ടന്‍ ‘യുറേക്കാ..’ എന്ന ടോണില്‍ ഇങ്ങനെ മൊഴിഞ്ഞത്.
‘ഇതല്ലേ മാപ്രാണം ഷാപ്പ്...’ എനിക്കും അപ്പോഴാണത് ശ്രദ്ധയില് പെട്ടത്.





അങ്ങനെയാണ് പ്രശസ്തമായ ജോയിച്ചേട്ടന്റെ മാപ്രാണം ഷാപ്പില്‍ വീണ്ടും കയറുന്നത്. മാപ്രാണം ഷാപ്പിലെ കറികള്‍ പ്രശസ്തമാണെന്നെ ബ്ലോഗ്ഗില്‍ ചിലരുടെ പോസ്റ്റുകള്‍ കണ്ടതില്‍ പിന്നെ മാപ്രാണം ഷാപ്പിലൊന്ന് കയറണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.


വിശാലമായ നടവഴിയിലൂടെ കയറി, ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഇരുന്നു. ചുറ്റും നോക്കി. സ്ഥിരം കുറ്റികള്‍ സ്ഥലം വിട്ടെന്നു തോന്നുന്നു. ഒരു വശത്ത് കുറച്ച് കോളജ് പിള്ളേര്‍ ഇരുന്ന് മോന്തുന്നുണ്ട്. ഒരുത്തന്‍ സ്റ്റീയറിങ് വീല്‍ പിടിച്ച് തിരിക്കുന്നപോലെയാണ് കുപ്പിയെടുത്ത് തിരിക്കുന്നത്. ആരോടോ ഉള്ള വാശി തീര്‍ക്കുകയാവാം. ഒരു പക്ഷേ കുപ്പിയുടെ തലഭാഗം കണ്ടെത്താനുള്ള പ്രയത്നത്തിലുമാവാം. കറുത്ത കണ്ണട വെച്ച മറ്റൊരുത്തന്‍ സ്റ്റീല്‍ പിഞ്ഞാണം നക്കിത്തുടക്കുന്നു. പനമ്പിന്റെ മറയുടെ അപ്പുറത്തിരുന്ന് പ്രതിഷേധ സ്വരത്തില്‍ ഒരു നായ മുരളുന്നു. കോളജ് പിള്ളേര് കൂലങ്കലുഷിതമായി എന്താണ് ഡിസ്കസ് ചെയ്യുന്നതെന്നറിയാന്‍ ബിജുക്കുട്ടന്‍ കാതോര്‍ത്തിരിക്കുന്നു. ഇടക്കിടെ എന്നെ നോക്കുന്നുണ്ട്.
‘നീയ്യെന്തിനാണ്ടാ അവരെ ശ്രദ്ധിക്കുന്നത്.. അവര് വല്ല അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയായിരിക്കും..’
‘ ഏയ് .. അവരിവിടത്തെ കടല ഫ്രൈ എങ്ങന്യാണെന്നതിന്റെ ഡിസ്കഷനിലാണ്..’
ആ ശുഭ മുഹൂര്‍ത്തത്തിലാണ് സപ്ലയര്‍ വരുന്നത്.
‘കടലക്കറിയാല്ലാതെ കഴിക്കാനെന്തുണ്ട് ? ‘ അയാള്‍ വന്നു നില്‍ക്കുന്നതിനു മുന്‍പു തന്നെ ബിജുക്കുട്ടന്‍ ചോദിച്ചു.
‘ബീഫ് ഫ്രൈ, കാട ഫ്രൈ......’ നീളുന്ന പട്ടിക ഒറ്റ ശ്വാസത്തില്‍ അയാള്‍ നീട്ടിവിളമ്പി.


രണ്ടു കുപ്പിയും ഒരു ലിവര്‍ ഫ്രൈയും പറഞ്ഞ് ബിജുക്കുട്ടന്‍ ഒരു സിസറിനു തീ കൊളുത്തി.
‘ഇവിടത്തെ കറികളൊക്കെ കിണ്ണങ്കാച്യാന്നാ പറയണത്..’
‘കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ ..’

കോളജ് പിള്ളേരിലെ കറുത്ത കണ്ണട വെച്ചവന്‍ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു. അവന് നല്ല ഉറക്കം വരുന്നുണ്ടെന്ന് തോന്നി. കണ്ണുകള്‍ ചുവന്നിരിക്കുന്നു. പാത്രങ്ങളും കുപ്പികളും കാലി.

കുറച്ച് കഴിഞ്ഞപ്പോള്‍ സപ്ലയര്‍ കുപ്പികളും ലിവര്‍ ഫ്രൈ എന്ന സാധനവും മേശയില്‍ കൊണ്ടുവന്നു വെച്ചു. കുപ്പിയില്‍ നിന്നും ഒരു ഗ്ലാസില്‍ പകര്‍ന്ന് ബിജുക്കുട്ടന്‍ കണ്ണടച്ച് ഒരു നീക്കു നീക്കി. പിന്നെ അച്ചാറിന്റെ പിഞ്ഞാണം വായിലേക്ക് പകര്‍ന്നു. ‘‘ശ് ശൂ ‘ എന്ന ശബ്ദത്തോടെ പിഞ്ഞാണം താഴെ വെച്ചു.
‘എങ്ങിനീണ്ട്രാ സാധനം ? ‘
‘സാധനം ചാത്തനല്ലേ.. ചാത്തന്‍..’
‘എന്ത് ?’
‘ അച്ചാറ്..’
‘അച്ചാറല്ലടാ കള്ള് എങ്ങനെയുണ്ട് ? ‘
‘കുഴപ്പമില്ല.. ‘ ഇവനോട് ചോദിച്ചിട്ടൊരു കാര്യവുമില്ലെന്ന് മനസ്സിലായി.
പിന്നെ,അടുത്ത ഓര്‍ഡറെടുക്കാന്‍ വന്നപ്പോള്‍ ബിജുക്കൂട്ടന്‍ സപ്ലയറോട് ബില്ലെടുത്തോളാന്‍ പറഞ്ഞു. ബില്ല് സെറ്റില്‍ ചെയ്റ്റു കഴിഞ്ഞപ്പോള്‍ ബിജുക്കുട്ടന്‍ സപ്ലയറെ വിളിച്ച് ഒരു ഉപദേശം കൊടുക്കാന്‍ മറന്നില്ല.
‘ഇനി മുതല് കഞ്ഞി വെള്ളത്തില് കുറച്ച് ചോറിട്ടിട്ട് കൊടുത്താല്‍ നന്നായിരിക്കും ട്ടാ..’ സപ്ലയര്‍ ഒരു വളിച്ച ചിരി ചിരിച്ചു.
പുറത്തിറങ്ങിയപ്പോള്‍ എനിക്കാകെ ഒരു സംശയം
‘അല്ല ബിജുക്കുട്ടാ, ആ സപ്ലയര്‍ക്ക് നമ്മളെ ഇത്ര കൃത്യമായി മനസ്സിലാക്കാന്‍ പറ്റിയതെങ്ങനെയാണാവോ ..’
പിന്നെ,അടുത്ത ബാര്‍ കണ്ടുപിടിക്കുന്നതുവരെ ബിജുക്കുട്ടന്‍ നിര്‍ത്താതെ സിഗരറ്റു വലിച്ചുകൊണ്ടിരുന്നു. ബാറിലിരിക്കുമ്പോഴാണ് മേലില്‍ മാപ്രാണം ഷാപ്പില്‍ കയറില്ലെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞയെടുത്തതും തിരിച്ച് പോകുന്ന വഴിയില്‍ ചാത്തനെ ദര്‍ശിച്ചേപോകുവെന്ന് തീരുമാനിച്ചതും.

വാല്‍ക്കഷണം : മാപ്രാണം ഷാപ്പിനെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ആരുടെയെങ്കിലും വികാരങ്ങള്‍ വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഡെറ്റോള്‍ സോപ്പ് സപ്ലൈകോ സ്റ്റോറുകളില്‍ നിന്നും ഫ്രീയായി ലഭിക്കുന്നതാണ്.

20 comments:

മുസ്തഫ|musthapha said...

ഠിം... ഠിം... ഠിം...

ദേ കെടക്കണു... തേങ്ങയല്ല... ബോട്ടില്‍!

ഹഹഹ ഇതാ പറയുന്നത് അതിമോഹം പാടില്ലെന്ന് :)

ലിവര്‍ ഫ്രൈ കണ്ടിട്ട് കഞ്ഞി കുടിക്കാന്‍ തോന്നുന്നു :)

sandoz said...

അത്‌ ശരി...

മാപ്രാണം ഷാപ്പ്‌ അന്യായ ഷാപ്പ്‌ ആണെന്ന് കൊച്ചീലു വരെ കേട്ടിട്ടുണ്ട്‌....

കഞ്ഞിവെള്ളം കുടിക്കണ നേരം കൊണ്ട്‌ വണ്ടിക്കള്ള്‌ കുടിക്കണതാ നല്ലത്‌......

2 കുപ്പി ചെന്നാല്‍ തെക്കോട്ട്‌ പോണ്ടവന്‍ വടക്കോട്ട്‌ പോകും.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വ്യക്തിഹത്യ- വ്യക്തിഹത്യ - വ്യക്തിഹത്യ. ചാത്തന്‍ കേസു കൊടുക്കും ട്ടാ..

ആരെടാ ഈ ബിജുക്കുട്ടന്‍?
:)

സു | Su said...

ഇവിടെയൊക്കെ കയറി നടന്നു അല്ലേ?

Unknown said...

ബ്ലോഗില്‍ ഭജനയും ‘തീര്‍ത്ഥാടന‘ങ്ങളും നടന്ന പരമപാവനപരമപവിത്രശ്രീശ്രീശ്രീശുംഭും.മാപ്രാണത്ത്ഷാപ്പിനെയാണ് ദോഷം പറഞ്ഞിരിക്കുന്നത്. ഇനിയെന്തൊക്കെ കാണേണ്ടി വരും ദൈവേ... നാട് മുടിയാറായീന്നാ തോന്നണേ..

ആ കുറുമാനൊന്നും ഇത് കാണല്ലേ എന്റെ മച്ചനാട്ട് ഗണപതീ....

asdfasdf asfdasdf said...

ദില്‍ബു, കമന്റ് കലക്കി. കുറുമാന്‍ കണ്ടിട്ടില്ലെന്ന്നു തോന്നുന്നു. തറവാട്ടില്‍ കയറി അതിക്രമം കാണിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് മൂന്നുതരം.
ചാത്താ,ബിജുക്കുട്ടന്‍ ഇളയച്ഛന്റെ മകനാണ്. തൃശ്ശുരിലെ പ്രസിദ്ധമായ ഒരു കോളജില്‍ പിള്ളേരെ പഠിപ്പിക്കുന്നു.
സൂ,നമ്മള്‍ പാവം., നാട്ടുകാരൊക്കെ കൊണ്ടുപോയി ചാടിച്ചതല്ലേ..:)

സാജന്‍| SAJAN said...

ഉം നന്നായി :)

Sathees Makkoth | Asha Revamma said...

enkilum aa padangal koduthathu valiya chathiyaayi.manushyane kothipidippichu.

Rasheed Chalil said...

ഒരുത്തന്‍ സ്റ്റീയറിങ് വീല്‍ പിടിച്ച് തിരിക്കുന്നപോലെയാണ് കുപ്പിയെടുത്ത് തിരിക്കുന്നത്. ആരോടോ ഉള്ള വാശി തീര്‍ക്കുകയാവാം. ഒരു പക്ഷേ കുപ്പിയുടെ തലഭാഗം കണ്ടെത്താനുള്ള പ്രയത്നത്തിലുമാവാം. കറുത്ത കണ്ണട വെച്ച മറ്റൊരുത്തന്‍ സ്റ്റീല്‍ പിഞ്ഞാണം നക്കിത്തുടക്കുന്നു. പനമ്പിന്റെ മറയുടെ അപ്പുറത്തിരുന്ന് പ്രതിഷേധ സ്വരത്തില്‍ ഒരു നായ മുരളുന്നു.

ഈ ബിജുകുട്ടന്‍ മേനോന്റെ ആത്മാവാണോ ?

തമനു said...

നമ്മളിപ്പോ എന്നാ പറയാനാ ..

കള്ളു കുടിയന്മാര്‍ അഭിപ്രായം പറേട്ടെ.

കുറുമാന്‍ said...

മാപ്രാണം ഷാപ്പിനേം, അവിടുത്തെ കറികളേം കുറ്റം പറയുന്നാതാരായാലും ശരി, അടുത്ത പ്രാവശ്യം കേരളക്കരയിലെ ഏത് ഷാപ്പില്‍ കയറിയാലും, വയറിളക്കം ഉറപ്പിച്ചോ. പിന്നെ ഇപ്പോ ഇരിങ്ങാലക്കുടയില്‍ നിന്നും സ്ഥലം മാറി ചിയ്യാരത്തെതിയതുകൊണ്ട്, ഷാപ്പുകളും പുതിയത് കണ്ടുപിടിക്കേണ്ടി വരുമല്ലോ, ആഗസ്റ്റില്‍. മേന്നെ, പുതിയ സ്ഥലങ്ങള്‍ പരിചയപെടുത്തണേ.

പിന്നെ മാപ്രാണം ഷാപ്പില്‍ കറിയും, നല്ല കള്ളും കിട്ടണമെങ്കില്‍ 11 മണിക്ക് മുന്‍പ് ചെല്ലണംm.

അരവിന്ദ് :: aravind said...

ആ കറി ശരിയായിട്ടില്ല.
ഇത്തിരി കൂടി മസാലയിട്ട് ചുവപ്പിക്കാരുന്നു.

ഓ.ടോ : മേന്‍‌നേ നാരങ്ങാ തേച്ച ആട് റോസ്റ്റ് അണിയറയില്‍ തയ്യാറാവുന്നൂ ട്ടോ.

വിവി said...

കൂട്ടാ... ഈ ചതി വേണ്ടീരുന്നില്ല. ഈ കോപ്പിലെ ഷാപ്പിന്റെ ഗൊണവതിയാരം കേട്ട് ഒരിക്കല്‍ പോയി. കള്ളും, കറിയും അടിക്ക്യേം ചെയ്തു. കുറുമാന്‍ പറഞ്ഞതിനോട് യോജിക്കുന്നു. കള്ളും കറിയും ബെസ്റ്റ്. ഇങ്ങനെ “ഷാപ്പുഹത്യ” ചെയ്യരുത് കേട്ടാ?
ഒരു കുപ്പി കള്ളെടുത്ത്, കോറ്ക്ക് തുറന്ന്, മോളില്‍ മയങ്ങിയുറങ്ങണ ഈച്ചയെ കുലുക്കിയുണര്‍ത്തി, മട്ടും,പതയും അല്‍പ്പം തൂവിക്കളഞ്ഞ്.. നേരെ വാ‍യിലേയ്ക്ക് കമിഴ്ത്തി.. ഇങ്ങനാണോ കള്ള് കുടിക്കുക.. എനിക്കറിയാന്‍ പാടില്ല. ആരെങ്കിലും ഒന്നു പഠിപ്പിച്ചു തരൂ. പോസ്റ്റില്‍ ഇമ്മാതിരി ഫോട്ടോകള്‍ ഇട്ട് എന്നെ കൊതിപ്പിച്ച് കുട്ടന്‍ പിള്ളേ... ശാപം കിട്ടും തനിക്ക്

Kaithamullu said...

മേന്‍‌ന്നെ,
ആ പോട്ടം കണ്ടപ്പോ തന്നെ ആകെ ഒരിത്.
പണ്ടു പഠിച്ച പള്ളിക്കൂടതിന്റെ അടുത്തെത്തിയ പോലെ....
-മാപ്രാണം ഷാപ്പിനെ കുറ്റം പറഞ്ഞാല്‍ കുറുമാന്‍ മാത്രല്ലാ ഞാനും പെണങ്ങും. മാപ്രാണംകാര്‍ക്കൊക്കെ ആളെ നോക്കി വെളമ്പാനറിയാന്നേ....യേത്?

ഒരു കാര്യം ഒറപ്പാ ന്റെ സാന്റോസേ, ഷാപ്പിലെ കറി കിണ്ണംകാച്ചി തന്നെ, എപ്പോ ചെന്നാലും

അഭയാര്‍ത്ഥി said...

മാപ്രാണത്ത്‌ കള്ളല്ല പ്രസിദ്ധം മേന്നെ.
കറി.

സകല ജാതി ഇഴ പുഴ ജന്തുക്കളൂം, ഞറുങ്ങണം പിറുങ്ങണം തുടങ്ങിയവയും
തിന്നാന്‍ കിട്ടും.

മാപ്രാണത്ത്‌ നിന്ന്‌ വന്നാല്‍ പടിയൂര്‍ക്ക്‌ അവിടേം നല്ല കള്ള്‌ ചെത്തുകാരെ
പരിചയമുണ്ടെങ്കില്‍. കുറച്ചുകൂടി പടിഞ്ഞാട്ട്‌. കാക്കാതുരുത്തി കടവ്‌.
അതേ ഓര്‍മയുണ്ടോ ഈ കടവ്‌ ?. ഇപ്പോള്‍ പാലം വന്നു.
പണ്ട്‌ ഈ കടവില്‍ ഒരുത്തി ഒരുത്തനെ.... ഉന്തി പുഴ കടത്തിയത്‌ ഇന്നും
ഭരണിക്കാര്‍ പാടുന്നു. ഇവിടേയുമുണ്ട്‌ ഷാപ്പ്‌. കടവുകടന്നു പിന്നെ
ഷാപ്പുകളൂള്ള സ്ഥലങ്ങള്‍ മൂന്നുപ്പീടിക, ചെന്ത്രാപ്പിന്നി, എടമുട്ടം(കഴിമ്പ്രം),
ത്രിപ്പ്രയാര്‍, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, അന്തിക്കാട്‌, കാഞ്ഞാണി,
ഏനാമ്മാവ്‌, പാങ്ങ്‌ , പാവര്‍ട്ടി, ചാവക്കാട്‌, ഗുരുവായൂര്‍. മേനോന്റെ
വീടെത്തുന്നതുവരെ ഷാപ്പുകള്‍ മയം.

എന്നാലും കാക്കാത്തുരുത്തിയും അന്തിക്കാടും കള്ളിന്‌ കേമം

ഏറനാടന്‍ said...

മേനോന്‍സേ കള്ളടി ഷാപ്പുവിസിറ്റും നിറുത്തീയവരൊക്കെ മാപ്രാണത്തെ ഷാപ്പീന്നു തന്നെ പുനരാരംഭിക്കുമല്ലോ.. ഒയീര്‌ ഒരു മൂത്ത ഇളനീര്‌..

asdfasdf asfdasdf said...

മോനെ വിവി / ലോനപ്പാ, നിന്നെ പരോളിലിറക്കാന്‍ ‘ഷാപ്പുഹത്യ‘ തന്നെ വേണ്ടിവന്നില്ലേന്നൊരു സംശയം ഇല്ലാതില്ല.
കൈതമുള്ളെ, മാപ്രാണം ഷാപ്പില്‍ പണ്ടത്തെ ഗുമ്മൊന്നുമില്ല ഇപ്പൊ. അതിന് വല്ല പ്രാവുംകൂട് ഷാപ്പിലൊക്കെ പോകണം. കുറുമാന്‍ പറഞ്ഞപോലെ 11 മണിക്ക് മുമ്പ് കള്ള് ഷാപ്പില്‍ ചെന്നിരിക്കണമെങ്കില്‍ വീട്ടീന്ന് പുലര്‍ച്ചക്ക് തന്നെ ഇറങ്ങേണ്ടി വരും.
ഗന്ധര്‍വ്വാ, ചാവക്കാടും ഗുരുവായൂരും ഷാപ്പിനു ലൈസന്‍സില്ല. മുതുവട്ടൂരും പാലയൂരും മാത്രേ ഉള്ളൂ.

വേണു venu said...

ബ്ലോഗിലൂടെ അറിഞ്ഞു കേട്ടു്, മാപ്രാണം ഷാപ്പിനെ ആരാധിച്ചിരുന്ന ഞാന്‍, നാട്ടീല്‍‍ പോകുമ്പം മാപ്രാണം ഷാപ്പു് ദൂരെ കൂടെയെങ്കിലും ഒന്നു കാണണം എന്നു് കരുതിയിരുന്നു.
മേനോനെ കഞ്ഞിവെള്ളം കുടിയ്ക്കാന്‍‍ അവിടം വരെ ഇനി പോകുന്നില്ല.:)

സൂര്യോദയം said...

മേന്‍ നേ... മാപ്രാണം ഷാപ്പ്‌ ഫാന്‍സ്‌ അസോസിയേഷന്‍ മിക്കവാറും കേസ്‌ കൊടുക്കും... :-)

പിന്നെ, കുറുമാന്‍ പറഞ്ഞ മാതിരി നേരത്തേ ചെന്നില്ലെങ്കില്‍ നിരാശപ്പെടുത്താതിരിയ്ക്കാന്‍ കഞ്ഞിതരുന്നതായിരിയ്ക്കും.... കള്ളിന്റെ ക്വാളിറ്റി വല്ല്യ പിടിയില്ല, പക്ഷെ, മേന്‍ നേ.. ഫുഡിന്റെപ്പറ്റി ഒന്നും പറയരുത്‌... നല്ല വെറൈറ്റി ആന്‍ഡ്‌ ടേസ്റ്റി തന്നെ.... ;-)

asdfasdf asfdasdf said...

അപ്പൊ കൊരട്ടിയും വര്‍ക്കാവുന്നു അല്ലെ ?